ബാംഗ്ലൂര്‍ കേസിന്റെ നിജസ്ഥിതി വിചാരണക്ക് മുമ്പേ തന്നെ തെളിഞ്ഞു - ജമീല പ്രകാശം


തിരുവനന്തപുരം: ബംഗ്ലുരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനത്തിനും ജീവരക്ഷയ്ക്കുമായി പി.ഡി.പി.യുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിച്ചു. മഅദനിക്കെതിരെ നീതിനിഷേധം തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇറ്റലിയെ കണ്ടു പഠിക്കണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത് ജമീലാ പ്രകാശം എം.എല്‍.എ. പറഞ്ഞു.

കോയമ്പത്തൂര്‍ കേസില്‍ വിചാരണയ്ക്കു ശേഷമാണ് മഅദനിക്കെതിരെയുള്ള കള്ളക്കഥകള്‍ വെളിവായതെങ്കില്‍ ബംഗ്ലൂരുവില്‍ അത് വിചാരണയ്ക്കു മുമ്പെ തെളിഞ്ഞുവെന്നും അവര്‍ പറഞ്ഞു. പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി, കെ.കെ. ബീരാന്‍കുട്ടി, തോമസ് മാഞ്ഞൂരാന്‍, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാര്‍ മേത്തര്‍, അഡ്വ. വള്ളികുന്നം പ്രസാദ്, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ ഉപവാസത്തില്‍ പങ്കെടുത്തു സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.