കെ വി പുരുഷോത്തമന്റെ മരണം പോലീസ് പീഡനമെന്ന് പി.ഡി.പി.

കാസര്‍കോട് : പി ഡി പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പുരുഷോത്തമന്റെ മരണം കര്‍ണ്ണാടക പോലീസിന്റെ നിരന്തര പീഡനം മൂലമാണെന്ന് പി ഡി പി നേതാക്കള്‍ ആരോപിച്ചു. കര്‍ണ്ണാടക അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കൊടക് തെക്കേരിയിലെ രഹസ്യക്യാമ്പ് സന്ദര്‍ശിച്ചു എന്നാരോപിച്ച് സാക്ഷി മൊഴി കൊടുത്തവരെ തെഹല്‍ക ലേഖിക ഷാഹിനയും, പി ഡി പി മുന്‍ ജില്ലാ പ്രസിഡണ്ട് സുബൈര്‍ പടുപ്പും അന്ന് ജില്ലാ പ്രസിഡണ്ടായിരുന്ന കെ വി പുരുഷോത്തമന്‍ കുണ്ടംകുഴി എന്നിവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണ്ണാടക മടിക്കേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഷാഹിനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും സുബൈര്‍ പടുപ്പിനെയും, പുരുഷോത്തമനെയും മടിക്കേരി പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സുബൈര്‍ പടുപ്പും, പുരുഷോത്തമനും ഒളിവില്‍ പോകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കര്‍ണ്ണാടക പോലീസ് പുരുഷോത്തമന്റെ വീട്ടുകാരെ സമീപിച്ച് മാനസീകമായി പീഡിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമതകളും പുരുഷോത്തമനെ അലട്ടിയിരുന്നതായും, ഇതിനു ശേഷമാണ് ഹൃദ്രോഗം ഉണ്ടായതെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു. ഇതിന്റെ മാനസീക പിരിമുറക്കത്തെത്തുടര്‍ന്നാണ് പുരുഷോത്തമന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതെന്നും നേതാക്കള്‍ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.