ഇ-മെയില്‍ വിവാദം ഒറ്റുകാര്‍ക്കുള്ള പ്രഹരം - അഡ്വ.ഷംസുദ്ദീന്‍


മലപ്പുറം : ഇ-മെയില്‍ വിവാദം ഒറ്റുകാര്‍ക്കുള്ള പ്രഹരമാണെന്നും ഇക്കാര്യത്തില്‍ മുസ്‌ലീം ലീഗിന്റെത് വിചിത്രമായ നിലപാടാണെന്നും പി.ഡി.പി. സംസ്ഥാന സെകട്ടറി അഡ്വ.ഷംസുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അധികാരത്തിനായി സമുദായ സംരക്ഷകരായി ചമയുകയും അധികാരം നിലനിര്‍ത്താനായി സമുദായത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന കപടരാഷ്ട്രീയ നിലപാടുകള്‍ യഥാര്‍ത്ഥ സമുദായ സ്‌നേഹികള്‍ തിരിച്ചറിയണം. ലവ് ജിഹാദിന്റെ പേരില്‍ കള്ളക്കഥകളുടെ പരമ്പരകളെഴുതിയ പത്രപ്രമാണിമാരും വിജിലന്‍സ് ജഡ്ജിക്കെതിരെ മതവിദ്വേഷം പ്രകടമാക്കിയ ചീഫ് വിപ്പും ഭരണകൂടത്തിനെയും ആഭ്യന്തര വകുപ്പിനെയും നിയന്ത്രിക്കുന്ന ഉന്നതരും ഒരു പ്രത്യേക വിഭാഗക്കാരാണെന്നത് യാദൃശ്ചികമല്ല. മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യ പ്രകാരം അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കപ്പെട്ടവരാണ് ഇവരെന്നും  അവരെ കുറ്റം പറയാന്‍ കഴിയെല്ലെന്നും ഷംസുദ്ദീന്‍ പറഞ്ഞു.



മാധ്യമങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അധികാരത്തില്‍ തുടരാന്‍ എന്ത് ഒത്തു തീര്‍പ്പിനും തയ്യാറാവുകയും കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്ന നയത്തിനേറ്റ  കനത്ത തിരിച്ചടിയാണ് ഇ-മെയില്‍ വിവാദം. മാറാട് രണ്ടാം കലാപത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ഐ.എസ്.എഫ്. പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.