ശാക്തീരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ ഭീകരമുദ്ര ചാര്‍ത്തുന്നു : അഡ്വ. അക്ബര്‍ അലി

കൊച്ചി : പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ശാക്തീരണത്തിനും  അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രസക്തിയും ആവശ്യകതയും അനുദിനം വര്‍ദ്ദിച്ചുവരുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പി.ഡി.പി.സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി അഭിപ്രായപ്പെട്ടു. ആലുവ കാര്‍ഷിക ബാങ്ക് ഓഡിറ്റോറിയത്തില്‍‍ നടന്ന പി.ഡി.പി. എറണാകുളം ജില്ലാ പ്രതിനിധി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പിന്നോക്ക ശാക്തീകണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അവഹേളിക്കുകയും ഭീകരമുദ്ര ചാര്‍ത്തി വളര്‍ന്നുവരുന്ന പിന്നോക്ക ജാഗരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ നിശ്ശബ്ധാരാക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളുടെ ഭാഗത്ത്‌ നിന്ന് നിര്‍ബാധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട്‌ കെ.കെ.വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എം.മാര്സന്‍, വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഹാജി, നൌഷാദ് കൊച്ചി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ബിനായക് സെന്നിനെതിരെ തുടരുന്ന ഭരണകൂട ഭീകരതെക്കെതിരെ ശബ്ദിക്കാന്‍ യോഗം ജാനാധിപത്യ വിശ്വാസികളെ ആഹ്വാനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.